tag:blogger.com,1999:blog-63171389981612181062024-03-19T08:45:50.575+03:00വഴി മറന്നു പോയവര്സജിhttp://www.blogger.com/profile/06846933230227268670noreply@blogger.comBlogger4125tag:blogger.com,1999:blog-6317138998161218106.post-4054561750750477392010-09-24T22:41:00.001+03:002010-09-24T22:46:10.808+03:00വായിച്ചിരിക്കേണ്ട പുസ്തകം -ഭാഗം. 2<div style="text-align: justify;"><br />
</div><div style="text-align: justify;">ഭാഗം-1 <a href="http://kapatanmar.blogspot.com/2010/09/blog-post.html">ഇവിടെ</a> വായിക്കാം</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">അടുത്ത ഒരാഴ്ച ഫര്സ്റ്റ് ചര്‍ച്ചിലെ വിശ്വാസികളുടെ ചര്‍ച്ചാ വിഷയം ഇതു മാത്രമായിരുന്നു. കഠിനമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അയാളെ ഒരു മാനസിക രോഗത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു എന്നു പലരും വിലയിരുത്തി. എങ്കിലും, ആര്‍ക്കും അയാളോട് അപ്രിയം തോന്നിയിരുന്നില്ല. കാരണം, മൃദുവായ ശബ്ദത്തില്‍, ക്ഷമാപണത്തോടുകൂടിയായിരുന്നു അയാളുടെ വാക്കുകള്‍. ആരേയും പരോക്ഷമായിപ്പോലും കുറ്റപ്പെടുത്തിയിരുന്നതുമില്ല. ആ സഭ വിശ്വാസികളില്‍ ഒരാളെപ്പോലെതന്നെ ഒരു ആത്മീയ വിഷയത്തിന്റെ ഉത്തരം തോടുന്നവനായി തോന്നി.</div><div style="text-align: justify;"><br />
</div><div style="text-align: justify;">" ഇന്നത്തെ യോഗം കഴിഞ്ഞു"</div><div></div><div style="text-align: justify;"><br />
</div><div style="text-align: justify;">ആ ചെറുപ്പക്കാരന് നിലത്തു വീണ ഉടനെ മാക്സ്വെല് സഭയേ അറിയിച്ചു. എല്ലാവരും സ്തബ്ദരായി ഇരിക്കുകയായിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">സഭ പിരിഞ്ഞു, അവര്‍ അയാളെ എടുത്ത് ഒരു കട്ടിലില്‍ കിടത്തി. ചുരുക്കം ചിലര്‍ ചുറ്റും കൂടി നിന്നും. </div><div style="text-align: justify;"><br />
</div><div style="text-align: justify;">"ഇനി എന്തു ചെയ്യും ?"</div><div style="text-align: justify;"><br />
</div><div style="text-align: justify;">"എന്തായാലും എന്റെ വീട്ടിലേയ്ക്കു തന്നെ കൊണ്ടു പോകാം." മാക്സ്വെല്.</div><div style="text-align: justify;"><br />
</div><div style="text-align: justify;">"എന്റെ വീട്ടില്‍ അമ്മ തനിച്ചല്ലേ ഉള്ളൂ "ഉടന്‍ തന്നെ റേയ്ച്ചല്‍ വിന്‍സ്ലോ ഇടപെട്ടു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">“ഇദ്ദേഹം നിശ്ചയമായിട്ടും അമ്മയ്ക്കു നല്ലൊരു കൂട്ട് ആയിരിക്കും“</div><div style="text-align: justify;"><br />
</div><div style="text-align: justify;">അവര്‍ പറഞ്ഞു നിര്‍ത്തി. വല്ലാത്ത ഒരു പരിഭ്രമം അവളുടെ മുഖത്തു പടര്‍ന്നു. റേയ്ച്ചലിനു മാത്രമല്ല, ഫസ്റ്റ് ചര്‍ച്ചിന്റെ തന്നെ ചരിത്രത്തില്‍ ഇത്തരം ഒരു സംഭവം അരങ്ങേറിയിട്ടില്ല.</div><div style="text-align: justify;"><br />
</div><div style="text-align: justify;">പക്ഷേ, മാക്സ്വെല് വഴങ്ങാന്‍ കൂട്ടാക്കിയില്ല. ജീവനറ്റതുപോലെ കിടന്ന ആ ചെറുപ്പക്കാരനെ തന്റെ വീട്ടില്‍ കൊണ്ടുപോയി കിടത്തുമ്പോള്‍ , മാക്സ്വെല്ലിന്റെ ജീവിതത്തിലെ മനുഷ്യത്വത്തിന്റെ പുതിയ ഒരു വാതായനം തുറക്കുകയായിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">കൃസ്ത്യാനി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകരമായ വഴിത്തിരുവില്‍ എത്തി നില്ക്കുകയാണെന്നു മാക്സ്വെല് തിരിച്ചറിഞ്ഞു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">മൂന്നാമത്തെ ദിവസം ആ ചെറുപ്പക്കാരന്റെ നിലയ്ക്കു ചെറിയ വ്യത്യാസം വന്നു, എങ്കിലും പ്രതീക്ഷയ്ക്കുള്ള വക ഇല്ല എന്നു ഡോക്ടര്‍ അറിയിച്ചു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">ശനിയാഴ്ച അര്‍ദ്ധരാത്രി.</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഏകമകള്‍ ഇതുവരെ എത്തിയില്ലേ എന്നയാള്‍ നേര്‍ത്ത ശബ്ദത്തില്‍ അന്വേഷിച്ചു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">" മകള്‍ യാത്രയില്‍ ആണ്, ഉടനെ എത്തും"</div><div style="text-align: justify;"><br />
</div><div style="text-align: justify;">എല്ലാ ദിവസവും രാത്രിയില്‍ ഉറക്കമൊഴിഞ്ഞു അയാളെ ശുശ്രൂഷിച്ചുകൊണ്ടിരുന്നതിനാല്‍ മാര്‍ക്സ്വെല്ലിന്റെ ശബ്ദവും തളര്‍ന്നതായിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">അയാള്‍ മെല്ലെ കണ്ണുതുറന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">" ഈ ലോകത്തില്‍ വച്ച് ഇനിയെന്റെ മകളെ കാണാന്‍ കഴിയുകയില്ല." അയാള്‍ പിറുപിറുത്തു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">"നിങ്ങള്‍ എല്ലാവരും എന്നോടു കരുണ കാണിച്ചു, ഇപ്പോല്‍ എനിക്കു തോന്നുന്നു, <span style="color: red;">യേശു ആയിരുന്നു നിങ്ങളുടെ സ്ഥാനത്ത് എങ്കില്‍ ഇതു തന്നെ ചെയ്യുമായിരുന്നു</span>"</div><div style="text-align: justify;"><br />
</div><div style="text-align: justify;">അയാള്‍ പറഞ്ഞു നിര്‍ത്തി. അല്പ നിമിഷം കഴിഞ്ഞു, അയാളുടെ ശിരസ്സ് ഒരു വശത്തേയ്ക്കു ചരിഞ്ഞു,</div><div style="text-align: justify;">"അയാള്‍ പോയിക്കഴിഞ്ഞു" ഡോക്ടര്‍ ശാന്തമായി പറഞ്ഞു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">ആ പാവം ചെറുപ്പക്കാരന്റെ മകള്‍ എത്തിയതു പിന്നേയും ഒരു മണിക്കൂര്‍ കഴിഞ്ഞാണ്.</div><div style="text-align: justify;"><br />
</div><div style="text-align: justify;">അടുത്ത ഞായറാഴ്ച.</div><div style="text-align: justify;"> റെയ്മണ്ട് പട്ടണത്തിനു ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. എങ്കിലും ഫര്സ്റ്റ് ചര്‍ച്ചില്‍ പതിവിലേറെ വിശ്വാസികള്‍ തടിച്ചുകൂടിയിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">"നമ്മുടെ സഹോദരന് ഇന്നു രാവിലെ മരിച്ചു" </div><div style="text-align: justify;"><br />
</div><div style="text-align: justify;">വിറയ്ക്കുന്ന ചുണ്ടുകളോടെ മാര്‍ക്സ്വെല്‍ പ്രസംഗപീഠത്തില്‍ കൈയൂന്നിക്കൊണ്ട് വിശ്വാസികളെ അറിയിച്ചു. മാക്സ്വെല് തന്റെ പ്രസംഗത്തിന്റെ അവസാന ഭാഗത്ത് എത്തിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട സഭാ പരിപാലന ചരിത്രത്തില്‍ അന്നു ആദ്യമായി പ്രസംഗ കുറിപ്പ് ഇല്ലാതെ ആയിരുന്നു മാക്സ്വെല് പ്രസംഗ പീഠത്തില്‍ എത്തിയത്.</div><div style="text-align: justify;"><br />
</div><div style="text-align: justify;">അദ്ദേഹത്തിന്റെ മുഖം ദീര്‍ഘകാലം രോഗം ബാധിച്ചു കിടന്ന രോഗിയേപ്പോലെ തോന്നിച്ചു. വല്ലാത്ത ഒരു മാനസിക വ്യഥ അദ്ദേഹം അനുഭവിക്കുന്നുണ്ടായിരുന്നു. എന്തോ ഗഹനമായത് വിശ്വാസികളുമായി പങ്കു വെയ്ക്കുവാന്‍ അദ്ദേഹം ശ്രമിക്കുകയായിരുന്നു.</div><div style="text-align: justify;"> ഹാളിനുള്ളിലെ പൂര്‍ണ്ണമായ നിശബ്ദതയില്‍ അദ്ദേഹം തുടര്‍ന്നു,</div><div style="text-align: justify;"><br />
</div><div style="text-align: justify;">"അയാളുടെ മകള്‍ ഇപ്പോള്‍ ഞങ്ങളുടെ കൂടെയാണുള്ളത്."</div><div style="text-align: justify;">ഓരോ വാക്കും സൂക്ഷിച്ചു പെറുക്കി പെറുക്കി പറയുന്നത്പോലെ തോന്നിച്ചു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> "കഴിഞ്ഞ ആഴ്ച ആ ചെറുപ്പക്കാരന് ഇവിടെ വച്ച് പറഞ്ഞത്, എനിക്കു മറക്കാന്‍ കഴിയുന്നില്ല. അന്നുമുതല്‍, ഞാന്‍ എന്നോടു തന്നെ ഒരിക്കലും ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യം എന്നെ വേട്ടയാടുന്നു, 'യേശുവിനെ അനുഗമിക്കുക എന്നു പറഞ്ഞാല്‍ എന്താണു അര്‍ത്ഥമാക്കുന്നത്?'. നിങ്ങളെയോ എന്നെയോ, ഈ ലോകത്തിലുള്ള മറ്റാരെയെങ്കിലുമോ വിധിക്കുവാന്‍ ഞാന്‍ ആളല്ല. പക്ഷേ, ഈ ചോദ്യത്തിനു ഒരു ഉത്തരം നമ്മള് ഓരോരുത്തരും സ്വയം കണ്ടെത്തേണ്ടതാണെന്നു ഞാന്‍ വിശ്വസിക്കുന്നു. "</div><div style="text-align: justify;"><br />
</div><div style="text-align: justify;">" ഈ ചോദ്യത്തിനു തൃപ്തികരമായ ഉത്തരം നല്കുവാന് ഒരു പദ്ധതി മുന്നോട്ടു വയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. "</div><div style="text-align: justify;"><br />
</div><div style="text-align: justify;">വിശ്വാസികള്‍ മുഖത്തോടു മുഖം നോക്കി. റെയ്മണ്ട് പട്ടണത്തിലെ ഏറ്റവും പുരാതനമായ സഭ അയിരുന്നു അത്. ആ സഭയിലെ അംഗമായിരിക്കുന്നത് പലരും അഭിമാനമായിക്കണ്ടിരുന്നു. സമൂഹത്തിലെ സ്വാധീന ശക്തിയുള്ള പല പ്രമുഖരും അവിടുത്തെ അംഗങ്ങള്‍ ആയിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">അവരില്‍ എത്ര പേര് ഈ നിര്‍ദ്ദേശത്തെ സ്വീകരിക്കുമെന്നു അറിയാനുള്ള ആകംഷയോടെ മാക്സ്വെല് സാവധാനം തുടര്‍ന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">"അസാധ്യമായ ഒരു കര്‍മ്മ പരിപാടിയല്ല എന്റെ മുന്നിലുള്ളത് എന്നു ഞാന്‍ ആശിക്കുന്നു. പക്ഷേ എല്ലാവര്ക്കും സ്വീകാര്യമായി തോന്നിക്കൊള്ളണമെന്നും ഇല്ല. "</div><div style="text-align: justify;"><br />
</div><div style="text-align: justify;">അദ്ദേഹം പ്രസംഗത്തിന്റെ ഏറ്റവും, കാതലായ ഭാഗത്തേയ്ക്കു കടന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">"എന്തു പ്രവര്‍ത്തി ചെയ്യുന്നതിനു മുന്‍പും <span style="color: red;">"യേശുവായിരുന്നു എങ്കില്‍ എന്തു ചെയ്യുമായിരുന്നു?"</span> എന്നു സ്വയം ചോദിച്ചിട്ടു അതിനു ലഭിക്കുന്ന ഉത്തരം മാത്രം പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം വിശ്വാസികളെ തിരഞ്ഞെടുക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങിനെ ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം എന്തു തന്നെയായിരുന്നാലും നേരിടാന്‍ കെല്‍പ്പും ദൃഢനിശ്ചയവുമുള്ളരെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. തീര്‍ച്ചയായും ഞാന്‍ ആ കൂട്ടത്തിലെ ഒരംഗം ആയിരിക്കും. യേശു ഇന്നു, ഇവിടെ, ജീവിച്ചിരുന്നെങ്കില്‍ നമ്മുടേ ഓരുത്തരുടെ സ്ഥാനത്ത് എന്തു ചെയ്യുമായിരുന്നോ അതാണ് ഈ കൂട്ടത്തില്‍ അംഗമായിരിക്കുന്നവര്‍ ചെയ്യേണ്ടത്. ആ നിലവാരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വരുന്ന എല്ലാ പ്രതികൂലങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും സഭ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഞാന്‍ ഉറപ്പു തരുന്നു"</div><div style="text-align: justify;"><br />
</div><div style="text-align: justify;">" അങ്ങിനയുള്ള സംഘത്തിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം, ഈ യോഗത്തിനു ശേഷം ഇവിടെ നിക്കണമെന്ന് അപേക്ഷിക്കുന്നു"</div><div style="text-align: justify;"><br />
</div><div style="text-align: justify;">മാക്സ്വെല് പറഞ്ഞു നിര്‍ത്തി. </div><div style="text-align: justify;"><br />
</div><div style="text-align: justify;">"ഇന്നത്തെ യോഗം അവസാനിച്ചിരിക്കുന്നു."</div><br />
<br />
<br />
( തുടരും.)<br />
=========================================== <br />
മൂന്നു കോടി പ്രതികള്‍ വിറ്റഴിഞ്ഞ ചാര്‍ത്സ് ഷെലഡമിന്റെ ഇന്‍ ഹിസ് സ്റ്റെപ്സ് എന്ന വിഖ്യാത നോവലിന്റെ രണ്ടാമത്തെ അദ്ധ്യായത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് ഇത്. പദാനുപദ വിവര്‍ത്തനരീതിയല്ല ഇവിടെ അവലംബിച്ചിരിക്കുന്നത്സജിhttp://www.blogger.com/profile/06846933230227268670noreply@blogger.com10tag:blogger.com,1999:blog-6317138998161218106.post-69877418192160567012010-09-14T13:57:00.006+03:002010-09-24T22:16:34.510+03:00വായിച്ചിരിക്കേണ്ട പുസ്തകം. ഭാഗം -1<div style="text-align: justify;"><br />
“ഞാന്‍ ഇവിടെ വന്നിരുന്നപ്പോള്‍ മുതല്‍ ചിന്തിക്കുകയായിരുന്നു " ഹാളിന്റെ പിന്നില്‍ നിന്നും ഉയര്‍ന്ന ശബ്ദം കേട്ടു എല്ലാവരും അമ്പരന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">റവ. മാക്സ്വെല് പ്രസംഗം പൂര്‍ത്തിയാക്കിട്ട് ഇരുപ്പിടത്തിനരികില്‍ എത്തിയതേയുള്ളൂ. ഇന്നത്തെ പ്രസംഗം ഇത്ര കണ്ടു വിജയിക്കുമെന്നു കരുതിയിരുന്നതല്ല. ആരുടെ മനസിനേയും ഇളക്കാന്‍ പോന്ന ചിന്തകളായിരുന്നു പ്രസംഗത്തിലുടനീളം. മാക്സ്വെല്ലിന്റെ നാടകീയ അവതരണം ഫസ്റ്റ് ചര്‍ച്ചിലെ വിശ്വാസികള്‍ക്കു എന്നും ഇഷ്ടമായിരുന്നു. അദ്ദേഹം വെറുതെ ഒന്നും പറയാറില്ല. ജീവിതത്തെ മാറ്റിമറിക്കാന്‍ തക്ക ആഴമുള്ളതും പ്രയോചനപ്രദമായതും മാത്രമേ ഞായറാഴ്ച ശുശ്രൂഷയില്‍ മാക്സ്വെല് പറയുകയുള്ളൂ. അതറിയാവുന്ന പ്രേക്ഷകരും അദ്ദേഹം പ്രസംഗ പീഠത്തില്‍ എത്തിയാല്‍ ശ്വാസം വിടാതെ പൂര്‍ണ്ണ നിശബ്ദതയില്‍ ശ്രവിച്ചുകൊണ്ടിരിക്കും. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ചന്നം പിന്നം പെയ്തു തുടങ്ങുന്ന മഴ, ക്രമേണ വളര്‍ന്ന് ആര്‍ത്തലച്ചു പെയ്തു, മണ്ണിനേയും അന്തരീക്ഷത്തേയും കുളിരണിയിപ്പിച്ചു, അവസാനം ശാന്തമായി പെയ്തൊടുങ്ങുന്നതുപോലെയായിരുന്നു മാര്‍ക്സ്വെല്ലിന്റെ പ്രസംഗങ്ങള്‍. ഒരു തരത്തിലും ഒരു മോശം പ്രസംഗകനെന്നു അദ്ദേഹത്തെ ആരും പറയുമായിരുന്നില്ല.</div><div style="text-align: justify;">റേയ്ച്ചല്‍ വിന്‍സ്ലോയുടെ നേര്‍ത്ത ശബ്ദത്തിലുള്ള അതിമനോഹരമായ ഗാനത്തിനു ശേഷമാണ് പ്രസംഗം ആരംഭിച്ചത്. ഓക് മരത്തില്‍ കടഞ്ഞെടുത്ത കുരുശു രൂപത്തിന്റെ പിന്നില്‍ നിന്നും പാടുന്ന അവള് എന്നെത്തേക്കാളും സുന്ദരിയായിത്തോന്നി. രൂപത്തേക്കാള്‍ സൗന്ദര്യം അവളുടെ ശബ്ദത്തിനുണ്ടായിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">"എന്റെ ക്രൂശുമായി .. ഞാനിതാ യേശുവെ..</div><div style="text-align: justify;">എന്നാളും നിന്നെ അനുഗമിക്കും......"</div><div style="text-align: justify;"><br />
</div><div style="text-align: justify;">യാചകരോടും കുഷ്ഠരോഗികളോടും കൂടെ സഹവസിച്ച നല്ല ഇടയന്റെ രക്തം വീണ കാലടികളെ തുടരുമെന്ന റേയ്ച്ചലിന്റെ നേര്‍ത്ത ശബ്ദത്തിലുള്ള ഗാനം, എല്ലാവരുടെ മനസിനേയും സ്വാധീനിച്ചു. ഏറ്റവും വിലകൂടിയ സംഗീത ഉപകരണങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> പാട്ടും പ്രസംഗവും സൃഷ്ടിച്ച ആത്മീയ അന്തരീക്ഷത്തിന് ഭംഗം വരുത്തിക്കൊണ്ടാണ് ആ ശബ്ദം പിന്നില്‍ നിന്നും കേട്ടത്.</div><div style="text-align: justify;"><br />
</div><div style="text-align: justify;"> അതു ഒരു പുരുഷന്റെ ശബ്ദമായിരുന്നു. </div><div style="text-align: justify;"><br />
</div><div style="text-align: justify;">എല്ലാവരും ആശ്ചര്യപ്പെട്ടു തിരിഞ്ഞു നോക്കി. സഭാ ഹാളിന്റെ പിന്നില്‍ നിന്നും ഒരു മനുഷ്യന് എഴുന്നേറ്റു നടന്നു വരുന്നു. എന്തു സംഭവിക്കുന്നു എന്നു ആളുകള്‍ തിരിച്ചറിയുന്നതിനകം അദ്ദേഹം പ്രസംഗ പീഠത്തിന്റെ മുന്നില്‍ എത്തിക്കഴിഞ്ഞു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">"ഞാന്‍ ഇനിടെ വന്നിരുന്നപ്പോള്‍ മുതല്‍ ഇതു തന്നെ ചിന്തിക്കുകയായിരുന്നു" അദ്ദേഹം ആ വാക്കുകള്‍ ആവര്‍ത്തിച്ചു. </div><div style="text-align: justify;"><br />
</div><div style="text-align: justify;">"ഈ യോഗം അവസാനിക്കുന്നതിനു മുന്‍പ് ഇതു എങ്ങിനെ നിങ്ങളൊട് ഒന്നു പറയണമെന്ന്."</div><div style="text-align: justify;"><br />
</div><div style="text-align: justify;">"നിങ്ങള്‍ ആരും ഭയപ്പെടേണ്ടതില്ല, ഞാനൊരു മദ്യപാനിയല്ല, ഭ്രാന്തനും അല്ല. പൂര്‍ണ്ണമായും നിരുപ്രവകാരിയായ മനുഷ്യനാണ് . ഞാനിവിടെ വീണു മരിച്ചാല്‍, ഒരു പക്ഷേ വരും ദിവസങ്ങള്‍ക്കുള്ളില്‍ അങ്ങിനെ തന്നെ സംഭവിക്കാന്‍ സാധ്യതയുണ്ട്, ഇതു പോലൊരു സ്ഥലത്ത്, നിങ്ങളേപ്പോലുള്ളവരുടെ മുന്പില് എനിക്കു പറയുവാനുള്ളത് പറഞ്ഞു എന്നു സംതൃപ്തിയെങ്കിലുമുണ്ടാവും"</div><div style="text-align: justify;"><br />
</div><div style="text-align: justify;">മാക്സ്വെല് ഒരു ഞെട്ടലോടെ അയാളെ തിരിച്ചറിഞ്ഞു. അതേ, കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ വന്ന അതേ ചെറുപ്പക്കാരന്!</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഞായറാഴ്ചക്കുള്ള പ്രസംഗം പൂര്‍ത്തിയാകാത്തതില്‍ അന്നു മാക്സ്വെല് അസ്വസ്ഥനായിരുന്നു. എന്തെങ്കിലും കുത്തിക്കുറിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും ആരെങ്കിലും വരും. തികഞ്ഞ ഏകാഗ്രതയില്ലാതെ അദ്ദേഹത്തിനു പ്രസംഗക്കുറിപ്പു തയ്യാറാക്കാന്‍ കഴിയില്ലായിരുന്നു. </div><div style="text-align: justify;"><br />
"മേരീ" അദ്ദേഹം ഭാര്യയെ വിളിച്ചു.</div><div style="text-align: justify;">"ഇനി ആരെങ്കിലും വന്നാല്‍ ഞാന്‍ തിരക്കാണെന്നു പറഞ്ഞേക്കുക. അത്ര അത്യാവശ്യമില്ലെങ്കില്‍ കുറച്ചു സമയത്തിനു താഴെ ഇറങ്ങി വരാന്‍ എനിക്കു പറ്റില്ല "</div><div style="text-align: justify;"><br />
</div><div style="text-align: justify;">“പക്ഷേ, എനിക്കു നേഴ്സറിയില്‍ പോകേണ്ടതുണ്ടെല്ലോ , അതു കൊണ്ട് ഞാനിവിടെ ഉണ്ടാകില്ല." മേരി.</div><div style="text-align: justify;"><br />
</div><div style="text-align: justify;">മാക്സ്വെല് മുകളിലത്തെ നിലയിലെ പഠന മുറിയില്‍ കയറി വാതിലടച്ചു. അല്പ സമയത്തിനുള്ളില്‍ ഭാര്യ പുറത്തു പോകുന്നതിന്റെ ശബ്ദവും കേട്ടു. പൂര്‍ണ്ണ നിശബ്ദതയില്‍, ഹൃദയത്തെ വേദ പുസ്തകത്തില്‍ കേന്ദ്രീകരിച്ചു,</div><div style="text-align: justify;"><br />
</div><div style="text-align: justify;">പത്രോസ് 2:20</div><div style="text-align: justify;">"നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിൻ തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു."</div><div style="text-align: justify;"><br />
</div><div style="text-align: justify;">മനുഷ്യനു പിന്തുടരുവാന് നന്മയുടെ വഴി ശേഷിപ്പിച്ച നല്ല ഇടയന്റെ ത്യാഗ നിര്‍ഭരമായ ജീവിതവും മരണവും - ഒരു നല്ല പ്രസംഗത്തിനുള്ള വിഷയം മനസ്സില്‍ രൂപമെടുത്തു. കടാസും പേനയുമെടുത്തു കുറിച്ചു തുടങ്ങി. "എങ്ങിനെ ക്രിസ്തുവിനെ പിന്തുടരാം ?"</div><div style="text-align: justify;"><br />
</div><div style="text-align: justify;">പെട്ടെന്നു കാളിംഗ് ബെല്‍ ശബ്ദിച്ചു. അദ്ദേഹം അനങ്ങിയില്ല. നിമിഷങ്ങള്‍ക്കകം, ശബ്ദം വീണ്ടും ആവര്‍ത്തിച്ചു.</div><div style="text-align: justify;">അദ്ദേഹം സാവധാനം എഴുന്നേറ്റ് മുകളിലുള്ള ജനല്‍ തുറന്നു നോക്കി. അവിടെ നിന്നും താഴേയ്ക്കു നോക്കിയാല്‍ മുന്‍ വാതിലില്‍ നില്‍ക്കുന്നവരെ നന്നായി കണാമായിരുന്നു. മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരന്.</div><div style="text-align: justify;"><br />
</div><div style="text-align: justify;">"ഭിക്ഷക്കാരനാണെന്നു തോന്നുന്നല്ലോ?"</div><div style="text-align: justify;"><br />
</div><div style="text-align: justify;">താഴെയിറങ്ങി വാതി തുറന്ന ഉടനെ ആചെറുപ്പക്കാരന് പറഞ്ഞു,</div><div style="text-align: justify;">"സര്, എന്റെ ജോലി നഷ്ടപ്പെട്ടിരിക്കുന്നു, താങ്കള്‍ക്ക് എന്നെ സഹായിക്കാന്‍ കഴിമെന്നു വിചാരിച്ച് വന്നതാണ്"</div><div style="text-align: justify;">"എനിക്കു ഒന്നും അറിയില്ല, അല്ലെങ്കിലും ഇപ്പോള്‍ പൊതുവേ ജോലികള്‍ ഒന്നും ഇല്ലല്ലോ..."</div><div style="text-align: justify;"><br />
</div><div style="text-align: justify;">വാതില്‍ അടയ്ക്കാന്‍ തുടങ്ങുമ്പോള്‍ അയാള്‍ തുടര്‍ന്നു. </div><div style="text-align: justify;"><br />
</div><div style="text-align: justify;">"ആയിരിക്കാം, പക്ഷേ, ഏതെങ്കിലും കടയുടെ ഉടമയേയോ മറ്റാരെങ്കിലും പരിചയമുണ്ടെങ്കില്‍..മറ്റെന്തെങ്കിലും ഒരു വഴി കാണിച്ചു തന്നിരുന്നെങ്കില്‍ .."</div><div style="text-align: justify;">അയാള്‍ തന്റെ നരച്ച തൊപ്പി കൈയ്യിലെടുത്തു, ദയനീയ ഭാവത്തില്‍ നിന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">" ക്ഷമിക്കണം, എനിക്കു ഒന്നും ചെയ്യാനാവുമെന്നു തോന്നുന്നില്ല. എനിക്കു ഒരു കുതിരയും ഒരു പശുവും മാത്രമേയുള്ളൂ. എനിക്കു ചെയ്യാവുന്നതില്‍ കവിഞ്ഞ ഒരു ജോലിയും ഇവിടെയില്ല. മാത്രമല്ല ഞാന്‍ നല്ല തിരക്കിലാണ്. താങ്കള്‍ മറ്റെവിടെയെങ്കിലും അന്വേഷിക്കൂ, എന്തെങ്കിലും കിട്ടാതിരിക്കില്ല"</div><div style="text-align: justify;"><br />
</div><div style="text-align: justify;">വാതിലടച്ചു മാര്‍ക്സ്വെല്‍ മുകളിലേയ്ക്കു കയറിപ്പോയി. മുകളിലത്തെ ജനാല വഴി അയാള്‍ ആ ചെറുപ്പക്കാരനെ നോക്കി. </div><div style="text-align: justify;">വളരെ സാവധാനം അയാള്‍ തെരുവിലേയ്ക്കിറങ്ങി നടന്നു തുടങ്ങി.ആ തൊപ്പി കയ്യില്‍ തന്നെ പിടിച്ചിരുന്നു. അയാള്‍ ദരിദ്രനായ, വീടില്ലാത്ത, ഒരു അവഗണിക്കപ്പെട്ടവനേപ്പോലെ തോന്നി.</div><div style="text-align: justify;">അതു കണ്ടു നില്ക്കാന് മടി തോന്നിയ മാക്സ്വല്‍ പ്രസംഗക്കുറിപ്പിന്റെ അവസാന മിനുക്കു പണികള്‍ കൂടി ചെയ്തു ഒരു നല്ല പ്രസംഗം തയ്യാറാക്കുന്നതില്‍ വ്യാപൃതനായി.</div><div style="text-align: justify;"><br />
</div><div style="text-align: justify;">മേരി തിരിച്ചു വന്നപ്പോള്‍ നേഴ്സറിയുടെ വാതില്ക്കല് തളര്‍ന്ന് ഇരുന്ന ഒരു ഭിക്ഷക്കാരനേപ്പറ്റി പറഞ്ഞു.</div><div style="text-align: justify;">“അയാള്‍ ഇവിടെയും വന്നിരുന്നു“ - മാക്സ്വെല് പറഞ്ഞു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"> “ഞാന്‍ ഒരു വെറും ഭിക്ഷക്കാരന് അല്ല.“ പ്രസംഗ പീഠത്തിനരികേ എത്തിയ അദ്ദേഹം ശാന്തനായി പറഞ്ഞു.</div><div style="text-align: justify;">“എനിക്കു യേശുവിന്റെ പഠിപ്പിക്കലുകളും അറിയില്ല” നിര്‍ത്തിയിട്ട് അദ്ദേഹം ഒന്നു രണ്ടു വട്ടം ചുമച്ചു. അസഹ്യമായ വേദന ആ മുഖത്ത പ്രതിഫലിക്കുന്നുണ്ടായിരുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">“ പത്തു മാസങ്ങള്‍ക്കു മുന്‍പ് എന്റെ ജോലി നഷ്ടപ്പെട്ടു. ഞാന്‍ ഒരു പ്രിന്റിംഗ് പ്രസ്സ് തൊഴിലാളിയാണ്. ലിനോ ടൈപ്പ് യന്ത്രങ്ങളുടെ വരവോടെ ഞങ്ങള്‍ക്കു ജോലിയില്ലാതെയായി. പത്രക്കമ്പനികള്‍ ആ യന്ത്രം വാങ്ങുന്നതില്‍ കുറ്റം പറയാന്‍ ആവില്ല, കാരണം അത്രയ്ക്കും നന്നായി അച്ചടിക്കാന്‍ ഞങ്ങള്‍ക്ക് ആവില്ല. പക്ഷേ, എന്നേപ്പോലൊരു മനുഷ്യനു എന്തു ചെയ്യുവാന്‍ ആകും? എനിക്കു ഒരു തൊഴിലേ അറിയൂ.. അത്രയുമേ ആകുമായിരുന്നുള്ളൂ. ഞാന്‍ ഒരു ജോലിക്കുവേണ്ടി ഈ പട്ടണം മുഴുവന്‍ ഇരക്കുകയാണ്. എന്നേപ്പോലെ പലരും ഉണ്ട് ഈ പട്ടണത്തില്‍. ഞാന്‍ പരാതി പറയുകയല്ല, നിങ്ങള്‍ക്ക് അങ്ങിനെ തോന്നുന്നുവോ? ചില സത്യങ്ങള്‍ പറയുന്നുവെന്നു മാത്രം!“</div><div style="text-align: justify;"><br />
</div><div style="text-align: justify;">“നിങ്ങള്‍ യേശുവിനെ പിന്തുടരുന്നു എന്നു അല്പം മുന്‍പ് പാടിയല്ലോ? യേശു പഠിപ്പിച്ചതു പോലെ നിങ്ങള്‍ അവനെ പിന്തുടരുന്നു എന്നാണോ ആ പാടിയതിന്റെ അര്‍ത്ഥം? ഇവിടെ വന്നതുമുതല്‍ ഞാന്‍ അതു തന്നെ ചിന്തിക്കുകയായിരുന്നു”</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">“എന്നെ അനുഗമിക്കുക എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം ? നിങ്ങളുടെ ശുശ്രൂഷകന് പറഞ്ഞു,”</div><div style="text-align: justify;">അയാള്‍ പ്രസംഗ പീഠത്തിലേക്കു ഒരു നിമിഷം നോക്കിയിട്ടു തുടര്‍ന്നു,</div><div style="text-align: justify;"><br />
</div><div style="text-align: justify;">”അനുസരണം, വിശ്വാസം, സ്നേഹം പിന്നെ അനുകരണം- ഇവയാണ് അനുഗമിക്കുന്നതിന്റെ വിവിധ പടികള്‍ എന്ന്. പക്ഷേ, ഇതുകൊണ്ടൊക്കെ എന്താണ് അര്‍ത്ഥമാക്കുന്നതെന്നു അദ്ദേഹം പറഞ്ഞുകേട്ടില്ല, അവസാന പടിയേപ്പറ്റി പ്രത്യേകിച്ചും”</div><div style="text-align: justify;"><br />
</div><div style="text-align: justify;">“ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഒരു ജോലിക്കുവേണ്ടി ഈ പട്ടണത്തിന്റെ തെരുവുകളില്‍ ഞാന്‍ അലയുന്നു. കഴിഞ്ഞ ദിവസം നിങ്ങളുടെ ശുശ്രൂഷകനില്‍ നിന്നല്ലാതെ അല്പം ആശ്വാസത്തിന്റെയോ, സഹാനുഭൂതിയുടെയോ ഒരു വാക്കു പോലും ഞാന്‍ കേട്ടില്ല.ഞാന്‍ ആരേയും പഴിക്കുകയല്ല, ആണെന്നു തോന്നിയോ? ചില സത്യങ്ങള്‍ പറയുകയാണ് .! നിങ്ങള്‍ക്ക് ഈ പട്ടണം മുഴുവന്‍ അന്വേഷിച്ചു നടന്ന് ഞങ്ങളേപ്പോലുള്ളവര്ക്കു ജോലി തരാന്‍കഴിയില്ലെന്ന് എനിക്കു അറിയാം. പക്ഷേ, "എന്റെ ക്രൂശുമായി .. ഞാനിതാ യേശുവെ..</div><div style="text-align: justify;">എന്നാളും നിന്നെ അനുഗമിക്കും......" എന്നു പറഞ്ഞാല്‍ എന്താണ് അതിന്റെ അര്‍ത്ഥം? യേശുവിനേപ്പോലെ സ്വന്ത ഇഷ്ടങ്ങളും സുഖങ്ങളും മാറ്റിവച്ചു, ഒറ്റപ്പെട്ടു പോയവര്‍ക്കു വേണ്ടി നിങ്ങള്‍ ജീവിക്കുന്നു എന്നാണോ? </div><div style="text-align: justify;"><br />
</div><div style="text-align: justify;">എന്നേപ്പോലെ ഏകദേശം അഞ്ഞൂറു പേര് ഈ പട്ടണത്തില്‍ ഉണ്ട്. എല്ലാവര്ക്കും കുടുംബവും ഉണ്ട്. എന്റെ ഭാര്യ നാലു മാസം മുന്‍പ് മരിച്ചു. അവള് രക്ഷപ്പെട്ടതില്‍ ഇപ്പോള്‍ എനിക്കു സന്തോഷം തോന്നുന്നു. ഒരു ജോലി ശരിയാകുന്നതുവരെ നോക്കുന്നതിനു എന്റെ മകളെ മറ്റൊരു വീട്ടില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. </div><div style="text-align: justify;">എന്റെ ക്രൂശുമെടുത്ത് നിന്നെ അനുഗമിക്കുന്നു പാടുന്ന പല ക്രിസ്ത്യാനികളും അതി സമ്പന്നതയില്‍ ഈ പട്ടണത്തില്‍ കഴിയുന്നതു കാണുമ്പോള്‍ എനിക്കു ഒന്നും മനസിലാകുന്നില്ല.</div><div style="text-align: justify;"> ന്യൂയോര്‍ക്കു പട്ടണത്തിലെ ഒരു കൂരയിയില് വച്ചു എന്റെ ഭാര്യ മരിച്ചരംഗം എന്റെ കണ്മുന്പിലുണ്ട്. ദരിദ്രമായ ഈ ലോകത്തില്‍ നിന്നും അവളുടെ മകളേക്കൂടി കൊണ്ടുപോകുവാന്‍ അവള് ആഗ്രഹിച്ചു. വിശന്നും പോഷകാഹാരവുമില്ലാതെ ചേരിയില്‍ മരിക്കുന്ന എല്ലാവരേയും രക്ഷപ്പെടുത്തുവാന്‍ നിങ്ങള്‍ക്കു കഴിയില്ലെന്നു എനിക്കു അറിയാം. പക്ഷേ, അവനെ പിന്തുടരുന്നു എന്നു പറയുന്നത് എനിക്കു ഇനിയും മനസിലാകുന്നില്ല. ക്രിസ്ത്യാനികള്‍ക്കു പലര്‍ക്കും ഭേദപ്പെട്ട പല വീടുകള്‍ പലയിടത്തായിട്ടും ഉണ്ട് എന്ന് എനിക്കു അറിയാം. എന്റെ ഭാര്യ മരിക്കുമ്പോള്‍ ഞങ്ങള്‍ പാര്‍ത്തിരുന്നതും ഒരു ക്രിസ്ത്യാനിയുടെ കൂരയില്‍ ആയിരുന്നു. അദ്ദേഹം ക്രിസ്തുവിനെ പിന്തുടരുന്നവന് ആയിരുന്നെങ്കില്‍ ഞാന്‍ ആഗ്രഹിച്ചു പോകുന്നു.</div><div style="text-align: justify;"><br />
</div><div style="text-align: justify;">നിങ്ങള്‍ ആ പാട്ടു പാടുമ്പോള്‍ ഞാന്‍ പുറത്തു നടയില്‍ ഇരിക്കുകയായിരുന്നു. ആ പാട്ടു പാടിയിരുന്നവര്‍ പുറത്തു പോയി അതുപോലെ ജീവിച്ചിരുന്നെങ്കില്‍ ഈ ലോകത്തിന്റെ ദയനീയമായ പല പ്രശ്നങ്ങളും ഉണ്ടാകുമായിരുന്നില്ലെന്നു തോന്നിപ്പോകുന്നു. ഒരു പക്ഷേ എനിക്ക് ഇതൊന്നും മനസിലാകാത്തതുകൊണ്ട് ആയിരിക്കും. <span style="color: red;">യേശുവായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു ?</span> അതാണോ അവനെ പിന്തുടരുന്നു എന്നു പാടിയ നിങ്ങള്‍ ചെയ്യുന്നത്..?</div><div style="text-align: justify;">വലിയ പള്ളികളില്‍ ഇരിക്കുന്ന പലര്‍ക്കും നല്ല വസ്ത്രങ്ങള്‍ ഉണ്ട്, ആര്ഭാടത്തിനു ചിലവഴിക്കാന്‍ ധാരാളം പണമുണ്ട്, മനോഹരങ്ങളായ വീടുകളുണ്ട്, വേനലവധിക്കു പുറത്തുപോകുവാന് സംവിധാനങ്ങളുണ്ട്, അതേസമയം-ഈ പള്ളിക്കു പുറത്ത്, പാവപ്പെട്ടവന് ചേരികളില്‍ മരിക്കുന്നു, തെരുവില്‍ ജോലിയില്ലാതെ അലയുന്നു, പാട്ടുപാടുവാന്‍ സംഗീത ഉപകരണമോ ആരാധനയ്ക്കു ചിത്രങ്ങളൊ ഇല്ലാതെയിരിക്കുന്നു, ദാരിദ്ര്യത്തിലും പാപത്തിലും മദ്യത്തിലും വളര്‍ന്ന് നശിക്കുന്നു </div><div style="text-align: justify;"><br />
</div><div style="color: red; text-align: justify;">യേശുവായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു ?“</div><div style="color: red; text-align: justify;"><br />
</div><div style="text-align: justify;"> പെട്ടെന്നു അയാള്‍ നിര്‍ത്തി....അയാളുടെ തൊപ്പി കൈയ്യില്‍ നിന്നും നിലത്തു വീണു..കര്‍തൃമേശ ഒരുക്കിയിരുന്നതിന്റെ നേരെ ആ മെല്ലിച്ച കൈകള്‍ നീണ്ട് ചെന്നു ..സാവധാനം തറയിലേക്കു കുഴഞ്ഞു വീണു.</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div><div style="text-align: justify;">കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, ആ ദരിദ്രനായ മനുഷ്യന് മരിച്ചു, പക്ഷേ ആ സഭ പിന്നീട് ഒരിക്കലും പഴയതുപോലെ ആയിരുന്നില്ല. ഒരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു അത്.<br />
<br />
(തുടരും....)</div><div style="text-align: justify;"><br />
</div><div style="text-align: justify;">============================================</div><div style="text-align: justify;"><br />
</div><div style="text-align: justify;">മൂന്നു കോടി പ്രതികള്‍ വിറ്റഴിഞ്ഞ ചാര്‍ത്സ് ഷെലഡമിന്റെ ഇന്‍ ഹിസ് സ്റ്റെപ്സ് എന്ന വിഖ്യാത നോവലിന്റെ ആദ്യ അദ്ധ്യായത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് ഇത്. പദാനുപദ വിവര്‍ത്തനരീതിയല്ല ഇവിടെ അവലംബിച്ചിരിക്കുന്നത്. ഒന്നു മാത്രം ഉറപ്പാണ്, ഈ പുസ്തകം വായിച്ചിട്ടു നിങ്ങള്‍ക്ക് പഴയ ഒരാളായി ഇരിക്കുവന് കഴിയില്ല. <a href="http://manybooks.net/titles/seldoncetext03nhstp10.html">ഈ ലിങ്കില്‍</a> നിന്നും ഇഷ്ടമുള്ള ഫോമാറ്റില്‍ ഈ പുസ്തകം ഡൌണ്‍ലോഡ് ചെയ്യാം. </div><div style="text-align: justify;"><br />
</div><div style="text-align: justify;"></div><div style="text-align: justify;"><br />
</div><div style="text-align: justify;"><br />
</div>സജിhttp://www.blogger.com/profile/06846933230227268670noreply@blogger.com12tag:blogger.com,1999:blog-6317138998161218106.post-72167592748785406132009-08-11T12:27:00.002+03:002009-08-11T12:51:27.107+03:00എന്റെ വിശ്വാസം തെറ്റായാല്‍?ജീവന്റെ ഉല്‍പ്പത്തിയേപ്പറ്റി പരിശോധിച്ചു ഉറപ്പു വരുത്താനാവും വിധം കൃത്യമായ വിവരങ്ങള്‍ ഇന്നുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍,ജീവിതത്തേക്കുറിച്ചുള്ള അടിസ്ഥാനപരമായ വിഷയങ്ങള്‍ക്ക് ഉത്തരം നല്കാന് ഏതെങ്കിലും ഒരു വിശ്വാസത്തില്‍ ആശ്രയിക്കുക എന്ന പോംവഴിയാണ് അവശേഷിക്കുന്നത്! ആ നിലയില്‍ മനുഷ്യരാശി മുഴുവന്‍ താഴെപ്പറയുന്ന ഏതെങ്കിലും ഒരു വിശ്വാസത്തിന്റെ അടിമകളായാണ് ജീവിക്കുന്നത് എന്നു പറയാം.<br /><br />1. ഏക -ജന്മ വിശ്വാസം ( ക്രിസ്ത്യന്‍, മുസ്ലിം, യഹൂദ.. മതങ്ങള്‍)<br />2. പുനര്‍ജ്ജന്മ വിശ്വാസം (ഹിന്ദു, ജൈന.. മതങ്ങള്‍)<br />3. നിരീശ്വര വാദം<br /><br />തത്വ ചിന്തകന്മാര് നൂറ്റാണ്ടുകളായി ഈ വിശ്വാസങ്ങള്‍ ഒരോന്നും ശരിയാണെന്നു സ്ഥാപിക്കുവാന്‍ നിരന്തരം സംവാദങ്ങള്‍ നടത്തി വരുന്നു. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെടത്തിടത്തോളം കാലം, ഊഹാപോഹങ്ങളിലും, വ്യക്തിപരമായ ബോധ്യപ്പെടലുകളിലും,സങ്കല്‍പ്പങ്ങളിലും,നിഗമനങ്ങളിലും അടിസ്ഥാനപ്പെടുത്തി ഏതെങ്കിലും ഒന്നില്‍ വിശ്വസിക്കിക്കുകയേ തരമുള്ളൂ.<br /><br />ഇതില്‍ ഏതെങ്കിലും ഒന്നില്‍ വിശ്വസിക്കുകയും മറ്റു രണ്ടും തള്ളിക്കളയുകയും ചെയ്യുവാന്‍,അടിസ്ഥാനപരമായ ചില വിഷയങ്ങളില്‍ എങ്കിലും ചോദ്യം ചെയ്യാത്ത,അന്ധമായ വിശ്വാസം ആവശ്യമാണ്.പരിശോധിച്ചു തെളിയിക്കാന്‍ കഴിയാത്ത നിഗമനങ്ങളെയാണ് അന്ധമായ വിശ്വാസം എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്.<br /><br />ഈ മൂന്നു വിശ്വാസ ധാരകള്‍ക്കും അതിന്റേതായ അന്ധ-വിശ്വാസ മേഘലകള്‍ ഉണ്ട്. ഓരോ വിശ്വാസത്തിലും നിലനില്ക്കുവാന് അതിന്റെ അനുയായികള്‍ ചോദ്യം ചെയ്യാതെ ഇവയെ അംഗീകരിക്കുകയേ വഴിയുള്ളൂ.<br /><br />അടിസ്ഥാനപരമായ ചില അന്ധവിശ്വാസങ്ങള്‍ ഇവയാണ്:<br /><br /><strong>1.ഏക -ജന്മ വിശ്വാസം </strong><br />ബൈബിള്‍, ഖുര്‍-ആന്‍, തോറ, അല്ലെങ്കില്‍ ഏതെങ്കിലും വിശുദ്ധഗ്രന്ഥം ദൈവത്തിന്റെ വചനമാണെന്നും, തിരുത്തുവാന്‍ ആര്‍ക്കും അധികാരമില്ലെന്നും, അതില്‍ പറഞ്ഞിരിക്കുന്നത് മുഴുവനും സത്യമാണെന്നും വിശ്വസിക്കണം. തങ്ങള്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും, <strong>ഒരു പ്രാവശ്യം മാത്രമേ,ഈ ഭൂമിയില്‍ ജീവിക്കുവാന്‍ അവകാശം ഉള്ളൂ </strong>എന്നും അതിനുശേഷം നിത്യ നരകം അല്ലെങ്കില്‍ നിത്യ സ്വര്‍ഗ്ഗം ലഭിക്കും എന്നും വിശ്വസിക്കണം.<br /><br /><strong>2. പുനര്‍ജ്ജന്മ വിശ്വാസം </strong><br />ഇവര്‍, ഭൌതിക ജനനത്തിനും മുന്‍പേ ഉണ്ടായിരുന്നു, അല്പ്പകാലത്തെ വാസത്തിനുവേണ്ടി ഒരു ശരീരം ലഭിച്ചിരിക്കുന്നു, അതുകൊണ്ടു തന്നെ മരണത്തിലൂടെ ഈ ശരീരം ഉപേക്ഷിക്കുമെങ്കിലും, മറ്റൊരു ശരീരത്തില്‍ ഈ പ്രപഞ്ചത്തില്‍ ഇനിയും വസിക്കുവാനെത്തുന്ന ആത്മാവാണ് എന്നും വിശ്വസിക്കുന്നു.<br /><br /><strong>3. നിരീശ്വര വാദം</strong><br /><br />നിരീശ്വര വാദികള്‍ തങ്ങല്‍ക്ക് ശരീരം മാത്രമേയുള്ളൂ,എന്നു കരുതുന്നു. ഭൌതിക വസ്തുക്കളുടെ പ്രത്യേക അനുപാതത്തിലൂടെയുള്ള സങ്കലനത്തിലൂടെയോ,പരിണാമത്തിലോടെയോ, സവിശേഷബുദ്ധിയും, ജീവനും, ഈ ശരീരത്തിനു ലഭിച്ചു എന്നും മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്നും വിശ്വസിക്കുന്നു.<br /><br /><strong>ഊഹാപോഹത്തിലൂന്നി ജീവിക്കുന്ന മനുഷ്യകുലം.</strong><br /><br />സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ മൂന്നു വിശ്വാസങ്ങളില്‍ പൊതുവായ ചിലവയെ എടുത്തുകൊണ്ടോ, തള്ളിക്കളഞ്ഞുകൊണ്ടോ, ഇതിനുള്ളില്‍ തന്നെ അവാന്തര വിഭാഗങ്ങള്‍ ഉണ്ടെന്നു കണ്ടെത്താമെങ്കിലും, സ്ഥൂലമായി നോക്കിയാല്‍ എല്ല്ലാ മനുഷ്യരേയും ഇവ ഇതില്‍ ഏതിലെങ്കിലും പെടുത്താവുന്നതേയുള്ളൂ. മേല്‍പ്പറഞ്ഞ മൂന്നു വിശ്വാസ സംഹിതകളുടേയും ഒരു പൊതുസ്വഭാവം, ഓരോ വിശ്വാസവും മറ്റു രണ്ടിനേയും തള്ളിപ്പറയുന്നു എന്നതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരോ വിശ്വാസം മറ്റു രണ്ടു വിശ്വാസങ്ങള്‍ക്കു ഘടക വിരുദ്ധമാണ് എന്നു കാണാം.<br /><br />ചുരുക്കത്തില്‍, ഇതില്‍ ഏതെങ്കിലും ഒന്നു ശരിയായാല്‍ മറ്റു രണ്ടും തെറ്റ് ആയിരിക്കും. ഏതു ശരി ഏതു തെറ്റ് എന്നത് അവിടെ നില്ക്കട്ടെ.പക്ഷേ ഏതെങ്കിലും ഒന്നു ശരിയാവാതെ തരമില്ല.എന്നു വച്ചാല്‍, ഏതെങ്കിലും രണ്ടെണ്ണം തെറ്റാവാതെ നിര്‍വ്വാഹമില്ല. അതായത്,മൂന്നില്‍ രണ്ടു വിശ്വാസങ്ങള്‍ സാങ്കല്‍പ്പികമാണ്, അയദാര്ത്ഥമാണ്. <br /><br />ആ മൂന്നില്‍ രണ്ടില്‍പ്പെടുന്ന കോടിക്കണക്കിനു മനുഷ്യരുടെ ജിവിതത്തിന്റെ അധാര വിശ്വാസങ്ങള്‍ സങ്കല്‍പ്പങ്ങളിലൂന്നിയ കെട്ടുകഥളിലാണെന്നതാണ് സത്യം! <br /><br />പൊതുവെ പറഞ്ഞാല്‍ ഈ വിഷയത്തില്‍ മനുഷ്യകുലത്തിന്റെ നില പരിതാപകരമാണെന്നു സമ്മതിക്കേണ്ടി വരും!<br /><br />ഇതില്‍ ഏതിലെങ്കിലും ഒന്നില്‍ വിശ്വസിക്കുക എന്നത് തീരെ ചെറിയതോ,തികച്ചും വ്യക്തിപരമോ ആയ കാര്യം മാത്രമല്ല. “ഈ ഭൂമിയെന്ന കൊച്ചു ഗ്രഹത്തില്‍ ചുരുങ്ങിയ കാലയളവ് ഞാന്‍ എങ്ങിനെ ജീവിക്കണം ?” എന്ന് നിശ്ചയിക്കുന്നത് ഈ ആധാര വിശ്വാസ ത്തെ അടിസ്ഥാനമാക്കിയാണ്. സഹജീവികളേയും, പ്രപഞ്ചത്തേയും എങ്ങിനെ നോക്കിക്കാണുന്നു എന്നതിന് ഈ വിശ്വാസങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.<br /><br />നിലപാടുകളിലും മനോഭാവങ്ങളിലും വൈരുധ്യം പുലര്‍ത്തുന്ന അനേക മേഖലകള്‍ ഈ മൂന്നു വിഭാഗങ്ങളില്‍ ഉണ്ടെങ്കിലും, സാമൂഹിക പ്രതിഫലങ്ങള്‍ ഉണ്ടാക്കുന്ന പ്രധാനപ്പെട്ടവ ഇവയാണ്:<br /><br />1. എന്താണ് മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം?<br />2. ഓരോരുത്തന്റെ പ്രവൃത്തിയുടെ വരും വരായ്കകള്‍ എന്തൊക്കെയാണ്?<br />3. ഈ ഭൂമി എന്ന ഗ്രഹത്തോടും സഹ ജീവികളോടും എത്തരത്തിലുള്ള ബന്ധമാണ് സൂക്ഷിക്കേണ്ടത്?<br />4. മരണ ശേഷം എന്ത്?<br />5. ലൈംഗികതയോടുള്ള നിലപാട്<br />7. പാപത്തോടുള്ള നിലപാട്<br />8. ഭൌതിക ശരീരത്തോടുള്ള മനോഭാവം<br />9. അബോര്ഷന്, ദയാവധം, വിവാഹമോചനം <br /><br /><strong>ഏതായിരിക്കാം ഈ മൂന്നു വിശ്വാസങ്ങളില്‍ ശരി?</strong><br /><br />കേവല യാഥാര്ത്ഥ്യതിലൂന്നി ആര്‍ക്കും ഉത്തരം പറയാനാവാത്ത ചോദ്യമാണിത്.മേല്‍ പരാമര്‍ശിച്ചതുപോലെ, ഇതില്‍ ഏതു ശരി എന്നു പറയണമെങ്കിലും, പരീക്ഷിച്ചു തെളിയിക്കപ്പെടാത്ത ചില വിശ്വാസങ്ങളെ അംഗീകരിക്കേണ്ടി വരും. പൊതുവേ അംഗീകരിക്കുന്നതും ബഹുഭൂരിപക്ഷവും തുടരുന്നതുമായ രീതി, ഇപ്പോള്‍ നിലനില്‍ക്കുന്ന വിശ്വാസത്തില്‍ തന്നെ തുടരുക എന്നതാണ്.അനുഭങ്ങളേയും, ചുറ്റുപാടുകളേയും അടിസ്ഥാനപ്പെടുത്തി അവനവനു യോജിക്കുന്നതു തിരഞ്ഞെടുക്കുന്ന വരും കുറവല്ല.<br /><br /><strong>വിശ്വാസം തെറ്റായാല്‍? </strong><br /><br />ഈ ലേഖനത്തിന്റെ ഉദ്ദേശ്യം ഈ ചോദ്യത്തിന്റെ ഉത്തരമാണ്.ഏതെങ്കുലും ഒന്നില്‍ വിശ്വസിക്കുക്കുകയും മറ്റു രണ്ടില്‍ ഏതെങ്കിലും ഒരെണ്ണം സത്യമാവുകയും ചെയ്താല്‍ ആര്‍ക്കാണ് കൂടുതല്‍ നഷ്ടം? <br /><br />ദൈവത്തില്‍ വിശ്വസിക്കുകയും, സ്വര്‍ഗ്ഗമുണ്ടെന്നു ഭയക്കുകയും, കഴിയുന്നിടത്തോളം അതിനോടു നീതി പുലര്‍ത്തി ജീവിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക്, തന്റെ വിശ്വാസം തെറ്റായാലും പ്രത്യേകിച്ചു ഒന്നും നഷ്ടപ്പെടാനില്ല. മനുഷ്യര്‍ക്കും ദൈവത്തിനും കൊള്ളാവുന്ന ഒരുവനായി ജീവിച്ചാല്‍ നിരീശ്വര വാദം സത്യമായാലും, പുനര്ജന്മ വിശ്വാസം സത്യമായാലും, ഒന്നും നഷ്ടപ്പെടുന്നില്ല. ജീവിതകാലത്തു മുഴുവന്‍, വിശ്വാസത്തോടെ ആശ്രയിക്കുവാന്‍ ഒരു ദൈവം ഉണ്ടു താനും. ആ അശ്വാസത്തില്‍ ജീവിതം പ്രതിസന്ധികളെ നേരിടാനാവും. <br /><br /> പുനര്ജന്മത്തില് വിശ്വസിക്കുകയും, നിരീശ്വര വാദം സത്യമാണെന്നും കരുതുക. കാര്യമായി ഒന്നും നഷ്ടപ്പെടാനില്ല. ഇനി ഒരു ജന്മമുണ്ടെന്ന് വിശ്വാസത്തില്‍, ജീവിത പ്രശ്നങ്ങളേയും, യാദാര്ത്ഥ്യങ്ങളേയും നേരിടാനാവും. പക്ഷേ, പുനര്ജന്മ വിശ്വാസത്തില്‍ ജീവിക്കുകയും, ഏക ജന്മ വിശ്വാസം സത്യമാവുകയും ചെയ്താല്‍, നഷ്ടം ചെറുതല്ല.<br /><br /> പക്ഷേ, ഏറ്റവും പരിതാപകരമായ അവസ്ഥ ആരുടെതെന്ന് അറിയാമോ? നിരീശ്വര വാദിയായി ജീവിക്കുകയും, ഏക ജന്മ വിശ്വാസം സത്യമാവുകയും ചെയ്താല്‍...ഒരിക്കലും തിരുത്താനാവാത്ത ഒരു വന്‍ വിപത്ത്- നരകത്തോളം ഭയാനകമായ ഒരു വിപത്താണ് കാത്തിരിക്കുന്നത്!<br /><br /><strong><br />ഓര്‍ക്കുക, ഒരു പരീക്ഷണത്തിനു വേണ്ടിയായാലും, വിദൂര സാധ്യതയേ ഉള്ളൂ എങ്കിലും, നരകം കാത്തിരിക്കുന്ന വഴിയില്‍ നിന്നും മാറി നടക്കുന്നതാണ് നല്ലത്!</strong>. <br /><br /><br /><br />അവലംബം:www.truth101.orgസജിhttp://www.blogger.com/profile/06846933230227268670noreply@blogger.com94tag:blogger.com,1999:blog-6317138998161218106.post-86542468347480775182008-07-08T11:20:00.002+03:002009-04-06T22:31:32.596+03:005.പാഠ പുസ്തകം - എവിടെയാണ് ശരി?പാഠ പുസ്തക സംബന്ധിയായ നടക്കുന്ന കോലാഹങ്ങള്‍ എല്ലാവരും കണ്ണു നിറച്ചു കാണുകയും ഇതിനകം സ്വന്തമായ നിലപാടുകളില്‍ എത്തിച്ക്ഗേരുകയും ചെയ്തിട്ടുണ്ടാകും.<br /><br />ഒരു സാധാരണകാരനായ ഞാനും ആരാണ് ഈ വിവാദങ്ങളുടെ ഇരു പക്ഷത്തും എന്നു നോക്കുകയും,അതിനനുസരിച്ച് ഒരു മുന്‍വിധിയോടു കൂടെയുമാണ് ഈ പ്രക്ഷോപണങ്ങളെ കാണുകയും അഭിപ്രായം പറയുകയും ചെയ്തിരുന്നത്.<br /><br />ക്രിസ്ത്യാനിത്വത്തിന്റെ അധഃപതിച്ച മുഖമായ (കത്തോലിക്ക) പുരോഹിതന്മാര് ഏറ്റു പിടിച്ചപ്പോള്‍, പുരോഗമന വാദി ആകണമെങ്കില്‍ മറുപക്ഷം കൂടിയെ തീരൂ എന്ന ഗതി വന്നു. അതിനിടയില്‍, ഏഴാം ക്ലാസ് പാഠപുസ്തകം ഉയര്‍ത്തുന്ന അപകടകരമായ ആശയം വിസ്മരിക്കപ്പെട്ടു പോവുകയും ചെയ്തൂ.<br /><br />മതമില്ലാത്ത ജീവന്:ഇതാണ് ആരോപണ വിധേയമായ പ്രധാന പാഠം<br /><br /><em>സ്കൂളില്‍ ചേര്‍ക്കാന്‍ കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളില്‍ ഇരുത്തി ഹെഡ്മാസ്റ്റര് അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.<br /><br />'മോന്റെ പേരെന്താ?"<br />'ജീവന്'<br />'കൊള്ളാം . നല്ലപേര്. അച്ഛന്റെ പേര്?'<br />'അന്‍വര്‍ റഷീദ്'<br />'അമ്മയുടെ പേര്?'<br />'ലക്ഷ്മീ ദേവി'<br />ഹെഡ്മാസ്റ്റര് മുഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു.<br />'കുട്ടിയുടെ മതം ഏതാ ചേര്‍ക്കേണ്ടത്?'<br />'ഒന്നും ചേര്‍ക്കേണ്ട. മതമില്ലെന്ന് ചേര്‍ത്തോളൂ.'<br /><br />"വലുതാകുമ്പോള്‍ ഇവന് ഏതെങ്കിലും മതം വേണമെന്ന് തോന്നിയാലോ?"<br /><br />"അങ്ങനെ വേണമെന്ന് തോന്നുമ്പോള്‍ അവനു ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെ."</em><br /><br />ഒരു മിശ്ര വിവാഹത്തില്‍ ജനിച്ച കുട്ടിയെ സംബന്ധിച്ച് മാതാ പിതാക്കള്‍ അവരവരുടെ മതങ്ങളില്‍ തന്നെ തുടരുന്നു പക്ഷം, ഇതാണ് ഏറ്റവും നല്ല തീരുമാനം എന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകാന്‍ ഇടയില്ല.<br /><br />പക്ഷേ, നമ്മുടെ നാട്ടില്‍ മിശ്രവിവാഹങ്ങള്‍ അപൂര്‍വ്വമായിട്ടാണ് ഇക്കാലത്തും നടക്കുന്നത്. അതുകൊണ്ട് അതിനെ സാമന്യവല്‍കരിക്കുന്നത് (generalize)ശരിയാവുകയില്ല.<br /><br />ക്രിസ്ത്യാനി ആയ എനിക്കും ക്രിസ്ത്യാനിയായ എന്റെ ഭാര്യയ്ക്കും ജനിച്ച മകനെ വളര്‍ത്തേണ്ട വഴിയെ പറ്റി ബൈബിളില്‍ കൃത്യമായ നിര്‍ദേശം ഉണ്ട്. അതു “അവന് പ്രായമാകുമ്പോള്‍ തിരഞ്ഞെടുക്കട്ടെ” എന്ന ആശയത്തിനു ഘടക വിരുദ്ധമാണത്..<br /><br />“ബാലന് നടക്കേണ്ടുന്ന വഴിയില്‍ അഭ്യസിപ്പിക്കുക, അവന് വൃദ്ധനായാലും അതില്‍ നിന്നും പിന്മാറുകയില്ല” (<a href="http://bible.nishad.net/index.php?book_id=20&chapter_id=22">സദൃശ്യവാക്യങ്ങള്‍ .22:6</a>)എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. <br />മാത്രമല്ല, പൂര്വ്വപിതാക്കന്മാരെ ദൈവം നടത്തിയ വഴികളെക്കുറിച്ച് വരും തലമുറയോട് പറഞ്ഞുകൊടുക്കുവാന്‍ യഹോവ മാതാപിതാക്കളെ ഭരമേല്‍പ്പിക്കുകയും ചെയ്തിട്ടൂണ്ട്.<br /><br />പഴയ നിയമ പെരുന്നാളികളില്‍ പ്രധാനപ്പെട്ട ഒന്നായ ‘പെസഹ’ആചരിക്കുമ്പോള്‍ അതിലെ മുഖ്യമായ ഒരു ചടങ്ങ്, അപ്പം മുറിച്ച് ഭക്ഷിച്ചു കഴിഞ്ഞു, വീട്ടിലെ കുട്ടികള്‍ ആരെങ്കിലും എഴുന്നേറ്റ് വീട്ടിലെ കാരണവരോടു ചോദിക്കും, “നമ്മള് എന്തിനാണ് ഈ പെസഹ ആഘോഷിക്കുന്നത് ?”<br /><br />അപ്പോള്‍, തങ്ങളുടെ പിന്തല മുറക്കാര് ഈജിപ്റ്റില്‍ കഷ്ടപ്പെട്ടതും, അവസാനം ദൈവം അവരെ സ്വതന്ത്രരാക്കിയ ചരിത്രവും വിശദമായി പറഞ്ഞു കേള്‍പ്പിക്കുമായിരുന്നു.ഇതു തലമുറ തലമുറയായി തുടരണമെന്നത് യഹോവയുടെ ഒരു കല്പനയാണ്.(<a href="http://bible.nishad.net/index.php?book_id=2&chapter_id=12">പുറപ്പാട്. 12:24-26</a>)<br /><br />അതുകൊണ്ട് വളന്നു വരുമ്പോള്‍ തിരഞ്ഞെടുക്കുവാന്‍, മക്കളെ വിടുന്നത് ക്രിസ്ത്യന്‍ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമാണ്, അനുവദിക്കാവുന്നതല്ല.<br /><br />അദ്ധായം പ്രതി ഈ പാഠ പുസ്തകം വായിച്ചാല്‍ മിക്ക ഭാഗങ്ങളും ശ്രേഷ്ഠ്കരമായ ആശയമായി തോന്നും. എന്നാല്‍ ഈ പുസ്തകത്തിന്റെ രചയിതാക്കള്‍ വള്രെ, സമര്‍ത്ഥമായി, എന്നാല്‍ ഒട്ടൊക്കെ ഗൊപ്യമായി, ഒരൊറ്റ ആശയം മാത്രം വിദ്യാര്‍ഥിയുടെ ചിന്തയിലേക്ക് കടത്തിവിടുവാന്‍ ശ്രമിക്കുന്നു. അതു മത വിശ്വാസത്തേക്കള്‍ , മതമില്ലായ്മയാണ് മേത്തരം എന്ന ആശയമാണ്.അതാണ് ഈ പുസ്തകത്തിന്റെ അപകടവും!<br /><br />ഈ ആശയം സാധൂകരിക്കുന്നതിന്, രചയിതാക്കള്‍, നെഹ്രുവിന്റെ ഒസ്യത്ത് തപ്പി പിടിച്ചു എടുത്തു പാഠഭാഗമാക്കി.പ്രകൃതിക്ഷോഭം വിഷയമാക്കി.എല്ലാ മത ഗ്രന്ഥങ്ങളുടെ ഉദ്ധരിണികളേയും നിരത്തി വച്ചു. ഓരോ അധ്യായത്തിന്റെ ഒടുവിലും, ചേര്‍ത്തിരുക്കുന്ന ചര്‍ച്ചയിലും, ചോദ്യങ്ങളിലും, പുസ്തക രചയിതാക്കള്‍ ആഗ്രഹിച്ച നിഗമനത്തില്‍ കുട്ടികള്‍ എത്തിച്ചേരത്തക്ക വിധം വിഷയങ്ങളെ കൃമീകരിച്ചിരിക്കുന്നു.<br /><br />വിദ്യാര്‍ത്ഥിയുടെ സ്വതന്ത്ര ചിന്തയെ ഉദ്ദീപിപ്പിക്കുകയല്ല, മറിച്ച് ഒരു കുഴലിലൂടെ വെള്ളം ഒഴുകുന്നതുപോലെ, ഇടത്തോട്ടൊ വലത്തൊട്ടൊ തിരിയാന്‍ അനുവദിക്കാതെ കൃത്യമായി ഗ്രന്ഥ കര്‍ത്ത്ക്കള്‍ ഉദ്ദേശിച്ച ഒരു ഉത്തരത്തില്‍ കൊണ്ടു പോയി എത്തിക്കുന്ന ചോദ്യങ്ങള്‍ നിരത്തി വയ്ക്കുന്നു.അവിടെയാണു ഡിസെപ്ഷന്‍.<br /><br />ആ പുസ്തകം ഒരു കൊണ്‍വെക്സ് ലെന്‍സുപ്പോലെയാണ്. അതിലൂടെ ഏതു കോണില്‍ നിന്നു വരുന്ന പ്രകാശരശ്മി കടത്തിവിട്ടാലും ഒരൊറ്റ ബിന്ദുവില്‍ (ഫോക്കസ്) ചെന്നു കൂട്ടിമുട്ടും.ജെവഹരിലാല്‍ നെഹ്രുവിന്റെ ഒസ്യത്തായാലും, കേരള ചരിത്രമായാലും, കാര്‍ഷിക സമരങ്ങളായാലും,പ്രകൃതി ക്ഷോഭം ആയാലും, “ജീവന്റെ“ മതത്തേക്കുറിച്ച് ആയാലും,ബൈബിള്‍, ഖുര്‍-ആന്‍ (മിസ്)കോട്ടിങ് ആയാലും ഈ ലെന്‍സിലൂടെ കടന്നു പോയിട്ട് ഒരൊറ്റ ബിന്ദുവില്‍ ചെന്നു മുട്ടുന്നു.<br /> <strong>“മതമില്ലായ്മയാണ്“ മേത്തരം എന്ന ഒരൊറ്റ ബിന്ദുവില്‍.</strong><br /><br />വിദ്യാലയങ്ങളെ അതിന് ഉപയോഗിക്കുന്നത് ശരിയല്ല.<br /><br />മതം പഠിപ്പിക്കുന്നതിന് വിദ്യാലയങ്ങള്‍ ഉപയോഗിക്കേണ്ടതില്ല. എന്നാല്‍ മതം ഇല്ലായ്മയാണ് ശ്രേഷ്ഠം എന്ന് സ്ക്കൂളുകള്‍ വഴി പഠിപ്പിക്കുവാനും പാടില്ല.മതമില്ലാത്ത ജീവിതത്തിന്റെ മഹനീയത പഠിപ്പിക്കാന്‍, സാഹാഹ്ന ക്ലാസ്സൂകളൊ, പുസ്തകങ്ങളൊ ഉപയോഗിക്കട്ടെ! മതേതര സര്‍ക്കാറിന്റെ പാഠ പുസ്തകത്തെ ഉപയോഗിക്കരുത്.സജിhttp://www.blogger.com/profile/06846933230227268670noreply@blogger.com41